2017 ജനുവരി 13.., 13 വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടി വാളയാറിൽ ആത്മഹത്യ ചെയ്യുന്നു. പിന്നീടാണ് ലൈംഗിക പീഡനത്തിന് ഇരയായാണ് അവൾ കൊല്ലപ്പെടുന്നത് എന്ന് സാക്ഷര കേരളം തിരിച്ചറിയുന്നത്. കൃത്യം 52 ദിവസങ്ങൾക്കുശേഷം 9 വയസ്സ് പ്രായമുള്ള അവളുടെ അനിയത്തിയും പീഡനത്തിനിരയായി മരണപ്പെടുന്നു. അതോടെ മാധ്യമങ്ങൾ ഏറ്റെടുത്ത സംഭവം, നമ്മളിൽ പലരും കേസിന്റെ വിധി വന്ന ഈ അടുത്ത ദിവസമാണ് അറിയുന്നത് പോലും. ഒമ്പതും പതിമൂന്നും വയസ്സ് മാത്രം പ്രായമുള്ള ആ പൂമ്പാറ്റകളുടെ ചിറകുകൾ അരിഞ്ഞവരെ നമ്മുടെ നീതിപീഠം തെളിവുകളുടെ അഭാവത്തിൽ വിട്ടയയ്ക്കുന്നു. സത്യത്തിന് നേരെ തിരിഞ്ഞു നിൽക്കാൻ എങ്ങനെയാണ് നീതിപീഠത്തിന് കഴിയുന്നത്? പിന്നെങ്ങനെ നമുക്കതിനെ നീതിപീഠം എന്ന് വിളിക്കാനാകും. നീതി ഇല്ലാത്ത ഈ കാലഘട്ടത്തിൽ നീ തീ ആവുക. ജസ്റ്റിസ് ഫോർ വാളയാർ സിസ്റ്റേഴ്സ് എന്ന ഹാഷ് ടാഗിൽ സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെടേണ്ടവരല്ല അവർ. അവർക്കുവേണ്ടി ശബ്ദമുയർത്തേണ്ടത് കേരളത്തിലെ കലാലയങ്ങൾ ആയിരിക്കണം. നീതി നിഷേധത്തിന്റെ ഈ കറുത്ത കാലത്ത് വാളയാറിലെ ബാല്യങ്ങൾക്ക് വേണ്ടി വിരൽ ചൂണ്ടേണ്ടത് നമ്മളാണ്. പ്രതിഷേധം പഴശ്ശിയുടേതാകണം. പുൽപ്പള്ളി പഴശ്ശിരാജ കോളേജ് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം ഡിപ്പാർട്ട്മെന്റ് ആഭിമുഖ്യത്തിൽ 5.11.2019 വാളയാറിലെ പൂമ്പാറ്റകൾക്ക് വേണ്ടി, അവരുടെ ചിറകരിഞ്ഞവർക്കുനേരെ, അവർക്ക് നീതി നിഷേധിച്ചവർക്ക് നേരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു. ഒഴിഞ്ഞ മരച്ചില്ലകളിൽ ഇനിയും കുഞ്ഞുടുപ്പുകൾ തൂങ്ങി ആടാതിരിക്കാൻ, ഇനിയും വരയ്ക്കപ്പെടാത്ത ആ രണ്ടു കുഞ്ഞു മുഖങ്ങൾ നമ്മുടെ ഉറ്റവരുടെ ആവാതിരിക്കാൻ, ഗർഭപാത്രത്തിൽ നിന്നും പെൺ ഭ്രൂണങ്ങൾ പുറത്തുവരാൻ ഭയക്കുന്ന ഒരു കാലഘട്ടത്തെ ചെറുത്തു നിർത്താൻ നമുക്ക് പ്രതിഷേധിക്കാം.
Department of Mass communication & Journalism and NSS unit of Pazhassiraja College Pulpally organized a documentary release & awareness programme, in association with Gudallur pain & palliative care unit. The venue of the program is Audio Visual Theatre (Chithrashala), Pazhassi Raja college. Time : 10.30am to 01: 00pm. Date : 28/10/2019